2014 ജനുവരി 15, ബുധനാഴ്‌ച


അകമേ പ്രണയമൊഴുകുമ്പോള്‍
പുറമേ പ്രണയമെഴുതും …....
അതിന്റെ കവിതകള്‍

മാവിന്റെ പകുതിയോളമായപ്പോള്‍
ഒരു പിന്‍വിളി.
"രാമാ കയറരുത്"
ആത്മ സുഹൃത്തിന്റെ അപേക്ഷയല്ലെ, അനുസരിച്ചേക്കാം.
രാമന്‍ കയര്‍ താഴെയിട്ടു
അവിടുന്നു ചാടിച്ചത്തു.

2008 ഒക്‌ടോബർ 12, ഞായറാഴ്‌ച

നീന്‍ട കവിതകള്‍ - 01

ചിതറിപ്പെയ്യുന്ന മഴയും, ഗസലും.

2008 ഒക്‌ടോബർ 9, വ്യാഴാഴ്‌ച

പ്രേമം

പ്രേമം!
അത് ദിവ്യമാര്‍ന്നത്
വാക്കുകള്‍ക്കതീതം.
രണ്ടുപേര്‍‍ക്കുള്ളിലൊതുങ്ങി, പിന്നെ ഒന്നായ് വിടര്‍ന്ന്
വളര്‍ന്ന്
ചുറ്റിനും സൌരഭ്യമെഴുമൊരു
പനിനീര്‍പുഷ്പം.
ഒരു മായികപ്രപഞ്ജം.
മഹാന്മാര്‍ പറഞ്ഞു.


പ്രേമം!
അത് മരവിച്ച മനസ്സിന്‍റെ സാന്ത്വനം.
നേരി കെട്ട ആചാരങ്ങളെ,
വഴി വിട്ട അനുഷ്ട്ടാനങ്ങളെ,
ഇതാ, നെറിവുറ്റ നേര്‍വഴിയുടെ ഉത്തരം
പ്രേമം.
കവികള്‍ പാടി.


പ്രേമം!
മതങ്ങള്‍ തകരട്ടെ,
ജാതികള്‍ അലിഞ്ഞുരണ്ജ്ഒന്നാകട്ടെ
മിഴി വിടരട്ടെ
മൊഴി തെളിയട്ടെ
ഈശ്വരന്‍ ചിരിക്കട്ടെ
സമൂഹപരിഷ്കര്‍ത്താവ്


പ്രേമം!
എനിക്കതൊരു കണ്ണീര്‍ക്കണം
കാമുകന്‍റെ മിഴി നിറഞ്ഞു.

2008 ഒക്‌ടോബർ 8, ബുധനാഴ്‌ച

കാത്തിരിപ്പ്‌

ഇല കൊഴിഞ്ഞ മരം
പൊടി വീണ തംബുരു
നിലച്ച വാച്ച്
ചത്ത തടാകം
ആമ്പല്‍
വിണ്ടു കീറിയ തരിശ്
(പ്രതിപക്ഷം)


ഓര്‍മ്മതൂവലുകള്‍ തഴുകി ഞാനും.

2008 സെപ്റ്റംബർ 15, തിങ്കളാഴ്‌ച

ഒഴിഞ്ഞ തറകള്‍

നിറങ്ങളും ആവേശവും കെട്ട ഒരോണം കൂടി.

തിരുവോണത്തിന് ഇലയിട്ടു ചോറുണ്ടു എന്നതൊഴിച്ചാല്‍ പകലുകളില്‍ വിശേഷിച്ചൊന്നും തോന്നിയില്ല - ആടാന്‍ ഒരൂഞ്ഞാല്‍ കൂടി കണ്ടില്ല. പക്ഷെ കുറേ രാത്രികളെങ്കിലും ഉറക്കമിളക്കലിന്ടെതായിരുന്നു. സാംസ്കാരികഖോഷയാത്രകളോ ദീപാലന്കാരങ്ങളൊ ഒന്നുമില്ലെന്കിലും തികച്ചും ഗ്രാമ്യമായ രീതിയില്‍ ചെറിയ ചെറിയ ആഖോഷങ്ങള്‍ നാട്ടുമ്പുരത്തിന്‍റെ ഉള്ളറകളിലെങ്കിലുമുണ്ടായിരുന്നു, തുമ്പിതുള്ളലും കൈകൊട്ടിക്കളിയും മുടിയാട്ടവും ഒക്കെയായി.

ഓണം കഴിഞ്ഞു . തറകളൊഴിഞ്ഞു.

എല്ലാവരും ദിവസങ്ങളിലെ കൃത്യതകളിലേക്ക് .......... യന്ത്രങ്ങളെപ്പോലെ.

2008 സെപ്റ്റംബർ 11, വ്യാഴാഴ്‌ച

മറ്റൊരോണം

അത്തക്കളത്തിന് പൂ തിരഞ്ഞു മേട് താണ്ടുന്ന കുഞ്ഞുങ്ങള്‍.
വട്ടികളില്‍ നിറഞ്ഞ സംബാദ്യവുമായ് തളര്‍ന്നനനയുന്ന
മറ്റൊരു പറ്റം.
തുമ്പികള്‍ തിങ്ങിയ പകലുകള്‍
മരത്തണലില്‍ നിന്നു പൊന്തിപ്പരക്കുന്ന
ഊഞ്ഞാല്‍ പാട്ടുകള്‍.
കടുവ
വേട്ടക്കാരന്‍
അയാളുടെ കൈയ്യിലെ തോക്ക്
ചെണ്ടയുടെ മുഴങ്ങുന്ന താളം
അതിനും മീതെ കനത്തു നില്ക്കുന്ന
പേടിച്ചരണ്ട
ഒരു കുഞ്ഞു മുഖം.


പകല്‍ പോലെ രാത്രി.
"ഒന്നാനാം കൊച്ചുതുമ്പി ...... "
താളത്തില്‍ ചിതറുന്ന കൈത്താളം
മുടിയഴിച്ച് തുള്ളിയുറഞ്ഞു നില തെറ്റിയാടുന്ന
ഒരു കറുത്ത പെണ്‍കുട്ടി.


ആകാശം ഒരു തൂശനില
പപ്പടം, കുത്തരിചോറ്


അകലെയെവിടെയോ
ഒരാരവം പതിഞ്ഞു താഴുകയായ്
ഇനി
മനസ്സുകളില്‍ ഗൃഹാതുരത്തം നനക്കുന്ന
നിലാരാത്രികള്‍


ഇതാ
മറ്റൊരോണം കൂടി.