2008 ഒക്‌ടോബർ 12, ഞായറാഴ്‌ച

നീന്‍ട കവിതകള്‍ - 01

ചിതറിപ്പെയ്യുന്ന മഴയും, ഗസലും.

2008 ഒക്‌ടോബർ 9, വ്യാഴാഴ്‌ച

പ്രേമം

പ്രേമം!
അത് ദിവ്യമാര്‍ന്നത്
വാക്കുകള്‍ക്കതീതം.
രണ്ടുപേര്‍‍ക്കുള്ളിലൊതുങ്ങി, പിന്നെ ഒന്നായ് വിടര്‍ന്ന്
വളര്‍ന്ന്
ചുറ്റിനും സൌരഭ്യമെഴുമൊരു
പനിനീര്‍പുഷ്പം.
ഒരു മായികപ്രപഞ്ജം.
മഹാന്മാര്‍ പറഞ്ഞു.


പ്രേമം!
അത് മരവിച്ച മനസ്സിന്‍റെ സാന്ത്വനം.
നേരി കെട്ട ആചാരങ്ങളെ,
വഴി വിട്ട അനുഷ്ട്ടാനങ്ങളെ,
ഇതാ, നെറിവുറ്റ നേര്‍വഴിയുടെ ഉത്തരം
പ്രേമം.
കവികള്‍ പാടി.


പ്രേമം!
മതങ്ങള്‍ തകരട്ടെ,
ജാതികള്‍ അലിഞ്ഞുരണ്ജ്ഒന്നാകട്ടെ
മിഴി വിടരട്ടെ
മൊഴി തെളിയട്ടെ
ഈശ്വരന്‍ ചിരിക്കട്ടെ
സമൂഹപരിഷ്കര്‍ത്താവ്


പ്രേമം!
എനിക്കതൊരു കണ്ണീര്‍ക്കണം
കാമുകന്‍റെ മിഴി നിറഞ്ഞു.

2008 ഒക്‌ടോബർ 8, ബുധനാഴ്‌ച

കാത്തിരിപ്പ്‌

ഇല കൊഴിഞ്ഞ മരം
പൊടി വീണ തംബുരു
നിലച്ച വാച്ച്
ചത്ത തടാകം
ആമ്പല്‍
വിണ്ടു കീറിയ തരിശ്
(പ്രതിപക്ഷം)


ഓര്‍മ്മതൂവലുകള്‍ തഴുകി ഞാനും.