നിറങ്ങളും ആവേശവും കെട്ട ഒരോണം കൂടി.
തിരുവോണത്തിന് ഇലയിട്ടു ചോറുണ്ടു എന്നതൊഴിച്ചാല്‍ പകലുകളില്‍ വിശേഷിച്ചൊന്നും തോന്നിയില്ല - ആടാന്‍ ഒരൂഞ്ഞാല്‍ കൂടി കണ്ടില്ല. പക്ഷെ കുറേ രാത്രികളെങ്കിലും ഉറക്കമിളക്കലിന്ടെതായിരുന്നു. സാംസ്കാരികഖോഷയാത്രകളോ ദീപാലന്കാരങ്ങളൊ ഒന്നുമില്ലെന്കിലും തികച്ചും ഗ്രാമ്യമായ രീതിയില്‍ ചെറിയ ചെറിയ ആഖോഷങ്ങള്‍ നാട്ടുമ്പുരത്തിന്‍റെ ഉള്ളറകളിലെങ്കിലുമുണ്ടായിരുന്നു, തുമ്പിതുള്ളലും കൈകൊട്ടിക്കളിയും മുടിയാട്ടവും ഒക്കെയായി.
ഓണം കഴിഞ്ഞു . തറകളൊഴിഞ്ഞു.
എല്ലാവരും ദിവസങ്ങളിലെ കൃത്യതകളിലേക്ക് .......... യന്ത്രങ്ങളെപ്പോലെ.
2008 സെപ്റ്റംബർ 15, തിങ്കളാഴ്‌ച
2008 സെപ്റ്റംബർ 11, വ്യാഴാഴ്‌ച
മറ്റൊരോണം
അത്തക്കളത്തിന് പൂ തിരഞ്ഞു മേട് താണ്ടുന്ന കുഞ്ഞുങ്ങള്‍.
വട്ടികളില്‍ നിറഞ്ഞ സംബാദ്യവുമായ് തളര്‍ന്നനനയുന്ന
മറ്റൊരു പറ്റം.
തുമ്പികള്‍ തിങ്ങിയ പകലുകള്‍
മരത്തണലില്‍ നിന്നു പൊന്തിപ്പരക്കുന്ന
ഊഞ്ഞാല്‍ പാട്ടുകള്‍.
കടുവ
വേട്ടക്കാരന്‍
അയാളുടെ കൈയ്യിലെ തോക്ക്
ചെണ്ടയുടെ മുഴങ്ങുന്ന താളം
അതിനും മീതെ കനത്തു നില്ക്കുന്ന
പേടിച്ചരണ്ട
ഒരു കുഞ്ഞു മുഖം.
പകല്‍ പോലെ രാത്രി.
"ഒന്നാനാം കൊച്ചുതുമ്പി ...... "
താളത്തില്‍ ചിതറുന്ന കൈത്താളം
മുടിയഴിച്ച് തുള്ളിയുറഞ്ഞു നില തെറ്റിയാടുന്ന
ഒരു കറുത്ത പെണ്‍കുട്ടി.
ആകാശം ഒരു തൂശനില
പപ്പടം, കുത്തരിചോറ്
അകലെയെവിടെയോ
ഒരാരവം പതിഞ്ഞു താഴുകയായ്
ഇനി
മനസ്സുകളില്‍ ഗൃഹാതുരത്തം നനക്കുന്ന
നിലാരാത്രികള്‍
ഇതാ
മറ്റൊരോണം കൂടി.
വട്ടികളില്‍ നിറഞ്ഞ സംബാദ്യവുമായ് തളര്‍ന്നനനയുന്ന
മറ്റൊരു പറ്റം.
തുമ്പികള്‍ തിങ്ങിയ പകലുകള്‍
മരത്തണലില്‍ നിന്നു പൊന്തിപ്പരക്കുന്ന
ഊഞ്ഞാല്‍ പാട്ടുകള്‍.
കടുവ
വേട്ടക്കാരന്‍
അയാളുടെ കൈയ്യിലെ തോക്ക്
ചെണ്ടയുടെ മുഴങ്ങുന്ന താളം
അതിനും മീതെ കനത്തു നില്ക്കുന്ന
പേടിച്ചരണ്ട
ഒരു കുഞ്ഞു മുഖം.
പകല്‍ പോലെ രാത്രി.
"ഒന്നാനാം കൊച്ചുതുമ്പി ...... "
താളത്തില്‍ ചിതറുന്ന കൈത്താളം
മുടിയഴിച്ച് തുള്ളിയുറഞ്ഞു നില തെറ്റിയാടുന്ന
ഒരു കറുത്ത പെണ്‍കുട്ടി.
ആകാശം ഒരു തൂശനില
പപ്പടം, കുത്തരിചോറ്
അകലെയെവിടെയോ
ഒരാരവം പതിഞ്ഞു താഴുകയായ്
ഇനി
മനസ്സുകളില്‍ ഗൃഹാതുരത്തം നനക്കുന്ന
നിലാരാത്രികള്‍
ഇതാ
മറ്റൊരോണം കൂടി.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)